Saturday, February 21, 2009

ഐ.ടി കുമിള പൊട്ടുന്നു ?



എത്രയും പെട്ടന്ന് ,ഒരാഴ്ചക്കുള്ളില്‍ ഒരു ജോലി, അത് ആഫ്രിക്കയില്‍ ആണെങ്കിലും മതി .ജോലി നഷ്ടപെട്ട എനിക്ക് ബാങ്ക് വായ്പയുടെ പ്രതിമാസ തവണ ഉടന്‍ അടക്കെണ്ടതുണ്ട്. ബാംഗളൂരിലെ ഒരു റിക്രൂടിംഗ് സ്ഥാപനത്തിന് കഴിഞ്ഞ ആഴ്ച ലഭിച്ച ഐ.ടി പ്രൊഫഷനലിന്‍റ റെസ്യുമെയുടെ ഭാഗമാണിത്. ഒരു വര്‍ഷം മുന്‍പ്‌ കൊരമംഗലയില് നിന്നു ഐ.ടി.പി.എല്ലിലേക്ക് ദൂരം അധികമാനെന്ന കാരണത്താല്‍ ജോലി മാറാന്‍ വിസമ്മതിച്ച ആളാണ് ഇതെന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ബാംഗളൂരിലെ ഐ.ടി മേഖല അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍കാഴ്ച ആവുകയാണ്. മുന്‍പ്‌ ജോലിസ്ഥലം ,ശമ്പളം തുടങ്ങി നിരവധി കാര്യങ്ങളില്‍ നിബന്ധനകള്‍ വെച്ചിരുന്നവര്‍ക്ക് ഇന്നു എങ്ങനെയെങ്കിലും ഒരു ജോലി ലഭിച്ചാല്‍ മതിയെന്ന് റിക്രൂടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അമേരിക്കന്‍ കമ്പനിയായ സണ്‍ മൈക്രോസിസ്ററംസ് ബാംഗളൂരിലെ ഓഫീസില്‍ നിന്നു കഴിഞ്ഞ ദിവസങങളിലായി 150 പേരെയാണ് ഒഴിവാക്കിയത്. സോഫ്റ്റ്‌വേര്‍ വിഭാഗമായ ഇന്ത്യന്‍ എഞ്ചിനീയരിംഗിലെ മലയാളികളടക്കമുള്ള ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. വില്‍പ്പന വിഭാഗത്തില്‍ നിന്നു 60 പേരെയും സണ്‍ അടുത്ത ദിവസംങളില്‍ ആയി ഒഴിവാക്കിയേക്കും.ആഗോള ഭീമന്മാരായ ടെക്സാസ് ഇന്‍സ്ട്രുമെന്റ്സും ജീവനക്കാരെ ഒഴിവാക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു .
പിരിച്ചുവിടല്‍ ഒഴിവാക്കാന്‍ ശമ്പളം കുറക്കുന്നതടക്കം മാര്‍ഗംകളിലെക്കും കമ്പനികള്‍ തിരിഞ്ഞ്ചു തുടങ്ങിയിട്ടുണ്ട്. എച്ച്. പി കമ്പനി ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ച് ശമ്പളത്തില്‍ 2.5 മുതല്‍ 20 ശതമാനം വരെ കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു . എച്ച് .പി യുടെ പാതയിലേക്ക് വരും ദിവസംകളില്‍ മറ്റു കമ്പനികളും തിരിഞ്ഞാല്‍ അത്ഭുത പെടാനില്ല .പല കമ്പനികളും ആനുകൂല്യംകളിലും മറ്റും നേരത്തെ കുറച്ചു കഴിഞ്ഞു .
ഇതിനിടെ ഇന്ത്യന്‍ കമ്പനികളെയും മാന്ദ്യം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കമ്പനികളെല്ലാം പുതിയ റിക്രൂട്മേന്റുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. മാന്ദ്യം താല്‍കാലിക പ്രതിഭാസമാണെന്നും ഐ.ടിയുടെ ഭാവി അസ്തമിചിട്ടില്ലെന്നും വാദിക്കുന്നവരുണ്ട് . പക്ഷെ ഇതിന് എത്ര കാലമെടുക്കുമെന്ന ചോദ്യത്തിനു ആറ്ക്കും ഉത്തരമില്ല. 2011 വരെയെന്ഖിലും ഈ അവസ്ട തുടരുമെന്ന് തന്നെയാണ് കണക്കുകള്‍.

5 comments:

riyaz ahamed said...

Very true

നാട്ടുകാരന്‍ said...

ഭീകരം!!

shahir chennamangallur said...

:)
venda venda...

aneezone said...

ഐ.ടി കാരന്‌ പെണ്ണ് കിട്ടാതായി :)

ajesh ravindran nair said...

IT is not the only industry suffering. Everywhere everybody facing this insecurity. think about whats happening in Arab countries..