Sunday, December 2, 2007

ഉള്ളുലയ്ക്കുന്ന പരദേശി





വലിയകത്തു മൂസ ഒരു രക്തസാക്ഷിയാണ്. സഹാനുഭൂതിയുടെ, ദയയുടെ, കാരുണ്യത്തിന്‍റെ സ്പര്‍ശമേതുമില്ലാതെ നമ്മള്‍ സ്വന്തം നാട്ടില്‍ അന്യരാക്കി മാറ്റുന്ന ഒരു വിഭാഗം മനുഷ്യരുടെ പ്രതീകം. ജനിച്ച നാട്ടില്‍ ജീവിക്കാന്‍ അവകാശമില്ലാത്തവരുടെ പ്രതിനിധി. വലിയകത്തു മൂസ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ സ്ക്രീനില്‍ നിറയുമ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ച അപൂര്‍വ സൌഭാഗ്യമായി മാറുകയാണ് ‘പരദേശി’.മഗ്‌രിബ്, ഗര്‍ഷോം എന്നീ സിനിമകളിലൂടെ വേറിട്ടൊരു ശൈലിയുമായി പ്രേക്ഷകരെ സമീപിച്ച പി ടി കുഞ്ഞുമുഹമ്മദ് പരദേശിയിലൂടെ ഒരു മികച്ച ശ്രമമാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത വിഷയത്തോട് സത്യസന്ധത പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞു. മോഹന്‍ലാല്‍ മൂസയായി നടത്തുന്ന പരകായപ്രവേശം അത്ഭുതത്തോടെയെ കണ്ടിരിക്കാനാവൂ.ഒരു ജോലി തേടി കറാച്ചിയില്‍ പോയ മൂസ ഇന്ത്യാ - പാകിസ്ഥാന്‍ വിഭജനത്തിനു ശേഷവും അവിടെ തുടരാന്‍ നിര്‍ബന്ധിതനാകുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ മൂസയ്ക്ക് പാകിസ്ഥാന്‍ പൗരത്വമെടുക്കേണ്ടി വരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയെങ്കിലും മൂസയ്ക്ക് അന്യനാട്ടുകാരനായി ജീവിക്കേണ്ടി വരുന്നു. ജനിച്ച നാട്ടില്‍ അന്യനാക്കപ്പെട്ട ദൈന്യതയുമായി മൂസ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഉള്ളുരുക്കുന്ന ദൃശ്യങ്ങളിലൂടെ സംവിധായകന്‍ വരഞ്ഞിടുന്നു. മോഹന്‍ലാലിനൊപ്പം ശ്വേത മേനോന്‍, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി. എ ആന്‍റ്‌ എയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് പരദേശി നിര്‍മ്മിച്ചത്.
(ഉറവിടം - വെബ്‌ദുനിയ)

2 comments:

ശ്രീ said...

സ്വാഗതം

K today news bureau said...

nalla thudakkam...
nannnayi varatte...